ആമുഖം

കേരളത്തിലെ പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള സങ്കരയിനം കന്നുകാലികളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 1963 ൽ കേന്ദ്ര സർക്കാരും സ്വിറ്റ്‌സർലൻഡ് സർക്കാരും തമ്മിൽ ഒപ്പുവെച്ച പദ്ധതിയാണ് ഇൻഡോ സ്വിസ് പ്രോജക്ട് കേരള (ISPK). കേരളത്തിന്റെ ക്ഷീര മേഖലയിൽ ശാസ്ത്രീയമായ രീതികൾ അവലംഭിക്കുന്നതിന് സമാരംഭം കുറിച്ചത് ഈ പദ്ധതിയാണ്. ഇടുക്കി ജില്ലയിലെ പീരുമേട് ഹൈറേഞ്ചുകളിൽ ഡെയറിയിങ് അടിസ്ഥാനമാക്കിയുള്ള സമ്മിശ്ര കൃഷിരീതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മാട്ടുപ്പെട്ടിയിലെ ഒഴിഞ്ഞു കിടന്നിരുന്ന അഞ്ഞൂറ് ഏക്കർ സർക്കാർ ഭൂമിയിൽ നടത്തിയ ഈ പരീക്ഷണ പദ്ധതി കേരളത്തിലെ ക്ഷീര മേഖലയിൽ സമൂലമായ മാറ്റത്തിന് നിദാനമായി. തുടർന്ന് പാലുൽപ്പാദനം, സംഭരണം, സംസ്കരണം,വിപണനം എന്നിവ സഹകരണ മേഖലയിൽ സംയോജിപ്പിച്ച് വിജയകരമായി നടപ്പിലാക്കിയ ഗുജറാത്തിലെ ആനന്ദ് മാതൃക രാജ്യത്ത് ആകമാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീര വികസന പദ്ധതിയായ ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് 1980 കളിൽ കേരള സംസ്ഥാനത്ത് നടപ്പിലാക്കുവാൻ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് മിൽമയുടെ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ രൂപീകരിക്കപ്പെട്ടത്. എന്നാൽ ദേശീയ ക്ഷീര വികസന വകുപ്പ് നടത്തിയ സാധ്യതാ പഠനത്തിൽ മലബാർ മേഖലയിൽ പാലുൽപ്പാദന വർധനവിന് സാധ്യതയില്ലായെന്ന് വിലയിരുത്തി ഈ പദ്ധതി നടപ്പിലാക്കുന്നതിന് മലബാർ മേഖലയെ പരിഗണിച്ചിരുന്നില്ല. കേരളത്തിലെ ഓപ്പറേഷൻ ഫ്ലഡിന്റെ ഭാഗമായുള്ള ക്ഷീര വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലയളവിൽ മലബാർ മേഖലയിലെ ക്ഷീര വികസന പ്രവർത്തനങ്ങൾക്കായി 1987 സെപ്റ്റംബർ 25 തീയ്യതിയിൽ ഇന്ത്യാ ഗവൺമെന്റും സ്വിറ്റ്‌സർലൻഡ് ഗവൺമെന്റും ഒപ്പുവെച്ച കരാറായ നോർത്ത് കേരളം ഡെയറി പ്രോജക്ട് അഥവാ ഉത്തര കേരള ഡെയറി പ്രോജക്ടിന്റെ ഭാഗമായാണ് മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ രൂപീകൃതമാകുന്നത്..

പ്രതിദിനം മൂന്നര കോടിയോളം രൂപ പാൽ വിലയായി മലബാറിലെ ക്ഷീരകർഷകർക്ക് നൽകാൻ മേഖലാ യൂണിയന് സാധിക്കുന്നുണ്ട്. പാൽ വിലയ്ക്ക് പുറമെ, ക്ഷീരസംഘങ്ങൾക്കും, ക്ഷീരോൽപ്പാദകർക്കുമായി വിവിധ ക്ഷേമ പദ്ധതികൾ മേഖലാ യൂണിയൻ നടപ്പിലാക്കി വരുന്നു. പാൽ വിൽപ്പന വിലയുടെ 84% നേരിട്ടുള്ള സംഭരണ വിലയായും, അധിക പാൽവിലയും, കാലിത്തീറ്റ സബ്‌സിഡിയും നൽകുന്നതിന് പുറമേ വിവിധ ക്ഷീര കർഷക ക്ഷേമപദ്ധതികളും ക്ഷീരകർഷകർക്ക് ക്ഷീരസംഘങ്ങൾ മുഖാന്തിരം മേഖലാ യൂണിയൻ നടപ്പിലാക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ ക്ഷീര സഹകരണ പ്രസ്ഥാനങ്ങൾക്ക് മാതൃകയാണ്.

തുടക്ക കാലത്ത് 144 ആനന്ദ് മാതൃകാ സംഘങ്ങൾ അംഗങ്ങളായ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 1200 ഓളം ക്ഷീരസംഘങ്ങൾ മേഖലാ യൂണിയനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ആരംഭകാലത്ത് മേഖലാ യൂണിയൻറെ പ്രതിദിന പാൽ സംഭരണം 57,000 ലിറ്റർ എന്നത്, നിലവിൽ പ്രതിദിനം 6,60,000 ലിറ്ററായി ഉയർന്നു. പാലിനൊപ്പം രണ്ട് ഉൽപ്പന്നങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 60 ൽപ്പരം ഉൽപ്പന്നങ്ങൾ മലബാർ മേഖലാ യൂണിയൻറേതായുണ്ട്. ആരംഭകാലത്ത് 13 കോടി രൂപ വാർഷിക വിറ്റുവരവ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത്തെ വാർഷിക വിറ്റുവരവ് 1622 കോടി രൂപയാണ്.

കഴിഞ്ഞ 36 വർഷമായി മലബാർ മേഖലയിലെ ക്ഷീര കർഷകരുടെ സാമൂഹിക, സാമ്പത്തിക ഉന്നതിയ്ക്കായി ക്രിയാത്മകമായ പങ്ക് വഹിക്കാൻ മലബാർ മേഖലാ യൂണിയന് കഴിഞ്ഞിട്ടുണ്ട്. ക്ഷീര കർഷകർ ഉൽപ്പാദിപ്പിക്കുന്ന പാൽ, ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതെ ഗ്രാമപ്രദേശങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളിൽ സംഭരിക്കുകയും, പാലിൻറെ സ്വാഭാവിക തനിമ നിലനിർത്തുന്നതിനായി ഗ്രാമതലത്തിൽ തന്നെ കേന്ദ്രീകൃത സ്ഥലങ്ങളിൽ എത്തിച്ച് ബൾക്ക് മിൽക്ക് കൂളറുകളിൽ പാലിനെ തണുപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ഡെയറികളിൽ എത്തിച്ച് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലബോറട്ടറിയിൽ പാൽ കർശന ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി സംസ്‌കരണ പ്രക്രിയയിലൂടെ പാക്കറ്റ് പാലായും, പാലുൽപ്പന്നങ്ങളായും മാറ്റുന്നു. പതിനായിരത്തോളം വരുന്ന വിതരണ ശൃംഖലയിലൂടെ പ്രതിദിന ശരാശരി 6.5 ലക്ഷം ലിറ്റർ പാൽ കൃത്യമായി വർഷത്തിൽ 365 ദിവസവും ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നതിന് പുറമേ 300-ലധികം വ്യത്യസ്ത പാക്കേജിംഗിൽ 60 മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി മലബാർ മിൽമ വിപണിയിൽ സജീവമാണ്. രാജ്യത്ത് ക്ഷീര കർഷകർക്ക് ഏറ്റവും കൂടുതൽ പാൽവില നൽകുന്ന പ്രസ്ഥാനം, രാജ്യത്ത് ഏറ്റവും മികച്ച അണുഗുണനിലവാരമുള്ള പാൽ സംഭരിക്കുന്ന സഹകരണ സ്ഥാപനം എന്നീ സവിശേഷതകൾ മലബാർ മിൽമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. .

വിറ്റുവരവിലും, വിപണനത്തിലും, ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യ വൽക്കരണത്തിലും മലബാർ മേഖലാ യൂണിയൻ മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

കാർഷിക മേഖലയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ക്ഷീരമേഖലയിൽ കർഷകർക്ക് തങ്ങളുടെ പാൽ വില വളരെ കൃത്യതയോടെ എത്തിച്ചു നൽകുന്നതിൽ മിൽമ പ്രതിജ്ഞാബദ്ധമാണ്. മേഖലാ യൂണിയൻറെ പ്രവർത്തന ലാഭം ഇൻസെൻറീവായും, അനവധി കർഷക ക്ഷേമ പ്രവർത്തനങ്ങളിലൂടെയും കർഷകരിലേക്ക് തന്നെ തിരികെ എത്തിക്കുന്നു. മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി കർഷകർ കർഷകരാൽ തന്നെ തെരഞ്ഞെടുക്കുന്ന സമിതിയും വോട്ടവകാശത്തിലൂടെ അതിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭരണസമിതിയ്ക്കുമാണ് മേഖലാ യൂണിയൻറെയും മിൽമയുടെയും ഭരണ ചുമതല. അതുകൊണ്ടു തന്നെ കർഷകരുടെ ക്ഷേമത്തിനായുളള മികച്ച തീരുമാനങ്ങൾ എടുക്കാൻ അവർക്കാകുന്നു.

ക്ഷീര വ്യവസായത്തിനാവശ്യമായ സംഭരണ-സംസ്‌ക്കരണ-വിപണന സംവിധാനങ്ങൾ കൃത്യമായ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്ത് അതിനാവശ്യമായ പണം സ്വന്തം വ്യാപാര ലാഭത്തിൽ നിന്നും, കേന്ദ്ര കേരള സർക്കാരുകളിൽ നിന്നും, സ്വിസ്സ് വികസന ഏജൻസി പോലെയുളള അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ച് മുന്നോട്ടു പോകുന്നതാണ് മിൽമയുടെ വികസന മാതൃക. പാലിന് സ്ഥിരവില വിപണിയിൽ നിലനിർത്തി കൊണ്ട് സംസ്ഥാന സർക്കാരും ക്ഷീര സഹകരണ പ്രസ്ഥാനമായ മിൽമയും യോജിച്ച് നടത്തുന്ന പ്രവർത്തനങ്ങളുടെ ഫലമായാണ് ക്ഷീരമേഖലയിൽ എടുത്തു പറയത്തക്ക വളർച്ച കേരളത്തിന് കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. “ക്ഷീര കർഷക സമ്പദ്‌സമൃദ്ധി ഉപഭോക്തൃസംതൃപ്തിയിലൂടെ” എന്ന ആപ്തവാക്യം ചേർത്തുപിടിച്ചു കൊണ്ട് മലബാർ മിൽമ അതിൻറെ ജൈത്രയാത്ര തുടരുകയാണ്....

img
ചരിത്രം

കേരളത്തിലെ പ്രാദേശിക പരിസ്ഥിതിക്ക് അനുയോജ്യമായ ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള സങ്കരയിനം കന്നുകാലികളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ 1963 ൽ കേന്ദ്ര സർക്കാരും സ്വിറ്റ്‌സർലൻഡ് സർക്കാരും തമ്മിൽ ഒപ്പുവെച്ച പദ്ധതിയാണ് ഇൻഡോ സ്വിസ് പ്രോജക്ട് കേരള (ISPK). കേരളത്തിന്റെ ക്ഷീര മേഖലയിൽ ശാസ്ത്രീയമായ രീതികൾ അവലംഭിക്കുന്നതിന് സമാരംഭം കുറിച്ചത് ഈ പദ്ധതിയാണ്. ഇടുക്കി ജില്ലയിലെ പീരുമേട് ഹൈറേഞ്ചുകളിൽ ഡെയറിയിങ് അടിസ്ഥാനമാക്കിയുള്ള സമ്മിശ്ര കൃഷിരീതിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മാട്ടുപ്പെട്ടിയിലെ ഒഴിഞ്ഞു കിടന്നിരുന്ന അഞ്ഞൂറ് ഏക്കർ സർക്കാർ ഭൂമിയിൽ നടത്തിയ ഈ പരീക്ഷണ പദ്ധതി കേരളത്തിലെ ക്ഷീര മേഖലയിൽ സമൂലമായ മാറ്റത്തിന് നിദാനമായി. തുടർന്ന് പാലുൽപ്പാദനം, സംഭരണം, സംസ്കരണം,വിപണനം എന്നിവ സഹകരണ മേഖലയിൽ സംയോജിപ്പിച്ച് വിജയകരമായി നടപ്പിലാക്കിയ ഗുജറാത്തിലെ ആനന്ദ് മാതൃക രാജ്യത്ത് ആകമാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷീര വികസന പദ്ധതിയായ ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് 1980 കളിൽ കേരള സംസ്ഥാനത്ത് നടപ്പിലാക്കുവാൻ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് മിൽമയുടെ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾ രൂപീകരിക്കപ്പെട്ടത്. എന്നാൽ ദേശീയ ക്ഷീര വികസന വകുപ്പ് നടത്തിയ സാധ്യതാ പഠനത്തിൽ മലബാർ മേഖലയിൽ പാലുൽപ്പാദന വർധനവിന് സാധ്യതയില്ലായെന്ന് വിലയിരുത്തി ഈ പദ്ധതി നടപ്പിലാക്കുന്നതിന് മലബാർ മേഖലയെ പരിഗണിച്ചിരുന്നില്ല. കേരളത്തിലെ ഓപ്പറേഷൻ ഫ്ലഡിന്റെ ഭാഗമായുള്ള ക്ഷീര വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കാലയളവിൽ മലബാർ മേഖലയിലെ ക്ഷീര വികസന പ്രവർത്തനങ്ങൾക്കായി 1987 സെപ്റ്റംബർ 25 തീയ്യതിയിൽ ഇന്ത്യാ ഗവൺമെന്റും സ്വിറ്റ്‌സർലൻഡ് ഗവൺമെന്റും ഒപ്പുവെച്ച കരാറായ നോർത്ത് കേരളം ഡെയറി പ്രോജക്ട് അഥവാ ഉത്തര കേരള ഡെയറി പ്രോജക്ടിന്റെ ഭാഗമായാണ് മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ രൂപീകൃതമാകുന്നത്.

ഉത്തര കേരള ഡയറി പ്രോജക്ട് (NKDP)

മലബാർ മേഖലയിലെ സമഗ്രമായ ക്ഷീര വികസനം സാധ്യമാക്കുന്നതിനായി ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയുടെ മാതൃകയിൽ ഇന്ത്യ ഗവണ്മെന്റും സ്വിസ് ഗവണ്മെന്റും 25 .09 .1987 തീയ്യതിയിൽ ഒപ്പുവെച്ച കരാറാണ് നോർത്ത് കേരള ഡയറി പ്രോജക്ട് അഥവാ ഉത്തര കേരള ഡയറി പ്രോജക്ട് (NKDP). 26.02 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് കേരളത്തിലെ ആറ് വടക്കൻ ജില്ലകൾ പ്രവർത്തന മേഖലയായി മലബാർ മേഖല യൂണിയൻ രൂപീകൃതമായത്. ആകെ ലഭിച്ച 26.02 കോടി രൂപയിൽ 16.18 രൂപ ഗ്രാന്റായും 9.84 കോടി രൂപ ലോണായുമാണ് ലഭിച്ചത്. രണ്ട് ഘട്ടങ്ങളും പിന്നീട് ദീർഘിപ്പിച്ച ഒരു ഘട്ടവും ചേർത്ത് മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കപ്പെട്ട ഈ പദ്ധതി മലബാറിലെ സമഗ്രമായ ക്ഷീര വികസനത്തിന് അടിത്തറ പാകിയ പദ്ധതിയാണ്.ാണ്.

മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ (മലബാർ മിൽമ)

ഉത്തര കേരള ഡയറി പ്രോജക്ടിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ആറ് ജില്ലകൾ പ്രവർത്തന മേഖലയാക്കി 29 .06.1989 തീയ്യതിയിൽ രജിസ്റ്റർ ചെയ്ത് 15 .01.1990 മുതൽ കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന, കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമാണ് മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ (മലബാർ മിൽമ). നിരവധി പ്രതിസന്ധികൾക്കിടയിൽ 144 ക്ഷീര സംഘങ്ങളും പതിനായിരത്തിൽ താഴെ മാത്രം ക്ഷീര കർഷകരും ശരാശരി 57000 ലിറ്റർ പ്രതിദിന പാൽ സംഭരണവുമായി പ്രവർത്തനമാരംഭിച്ച മലബാർ മിൽമ ഇന്ന് 1171 അംഗ സംഘങ്ങളും ഒരു ലക്ഷത്തോളം ക്ഷീര കർഷകരും പ്രതിദിനം ശരാശരി 613467 ലിറ്റർ പാൽ സംഭരണവും, 6,49,942 പാൽ വിൽപ്പനയും പ്രതിവർഷം 1622 കോടി വിറ്റുവരവുമുള്ള ക്ഷീര സഹകരണ പ്രസ്ഥാനമായി വളർന്നത് കേരളത്തിന്റെ ക്ഷീര വികസന മേഖലയിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹത്തായ ഒരു നേട്ടമാണ

. ആരംഭകാലത്ത് ലയിക്കാൻ എതിർപ്പ് കാണിച്ചിരുന്ന മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലാ മിൽക്ക് യൂണിയനുകളും ആനന്ദ് മാതൃകായോടുള്ള പരമ്പരാഗത ക്ഷീര സംഘങ്ങളുടെ എതിർപ്പും സംസ്കരണ സൗകര്യങ്ങളുടെ കുറവും, പാൽ ക്ഷാമവും, പാൽ എളുപ്പത്തിൽ കേടാവുന്ന അവസ്ഥയും, ഉൽപ്പന്നം നെയ്യ് മാത്രമാണെന്നുള്ള പരിമിതിയും, ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയിൽ പരിഗണന ലഭിക്കാതിരുന്നതടക്കമുള്ള എല്ലാ പ്രതിസന്ധികളെയും ഊർജ്ജമാക്കിക്കൊണ്ട് 2002 വരെയും സാമ്പത്തികമായും സംഘടിതമായും വ്യക്തമായ സ്വിസ് മേൽനോട്ടത്തിൽ പ്രവർത്തിച്ചുപോന്ന മലബാർ മേഖല യൂണിയൻ നിലവിൽ കേരളത്തിലെ ഏറ്റവും കൂടുതൽ ക്ഷീര കർഷകരും, ക്ഷീര സംഘങ്ങളും, പാൽ സംഭരണവും, വിപണനവും, ഉൽപ്പന്നങ്ങളും, വരുമാനനവുമുള്ള ദേശീയ ശ്രദ്ധയാകർഷിക്കുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയ മേഖലാ യൂണിയനായി വളർന്നത് മികച്ച മാനേജ്‌മന്റ് വൈദഗ്ധ്യവും പൊഫഷണൽ സാംപീപനങ്ങളും വേറിട്ട പ്രവർത്തനങ്ങളും കൊണ്ടാണ്.

1987. ഉത്തര കേരളാ ഡെയറി പ്രൊജക്റ്റ്

മലബാർ മേഖലയിലെ സമഗ്രമായ ക്ഷീര വികസനം സാധ്യമാക്കുന്നതിനായി ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയുടെ മാതൃകയിൽ ഇന്ത്യ ഗവണ്മെന്റും സ്വിസ് ഗവണ്മെന്റും 25 .09 .1987 തീയ്യതിയിൽ ഒപ്പുവെച്ച കരാറാണ് നോർത്ത് കേരള ഡയറി പ്രോജക്ട് അഥവാ ഉത്തര കേരള ഡയറി പ്രോജക്ട് (NKDP). 26.02 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലാണ് കേരളത്തിലെ ആറ് വടക്കൻ ജില്ലകൾ പ്രവർത്തന മേഖലയായി മലബാർ മേഖല യൂണിയൻ രൂപീകൃതമായത്. ആകെ ലഭിച്ച 26.02 കോടി രൂപയിൽ 16.18 രൂപ ഗ്രാന്റായും 9.84 കോടി രൂപ ലോണായുമാണ് ലഭിച്ചത്. രണ്ട് ഘട്ടങ്ങളും പിന്നീട് ദീർഘിപ്പിച്ച ഒരു ഘട്ടവും ചേർത്ത് മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കപ്പെട്ട ഈ പദ്ധതി മലബാറിലെ സമഗ്രമായ ക്ഷീര വികസനത്തിന് അടിത്തറ പാകിയ പദ്ധതിയാണ്.

മലബാർ മേഖലാ സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ (മലബാർ മിൽമ)

ഉത്തര കേരള ഡയറി പ്രോജക്ടിന്റെ ഭാഗമായി വടക്കൻ കേരളത്തിലെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ആറ് ജില്ലകൾ പ്രവർത്തന മേഖലയാക്കി 29 .06.1989 തീയ്യതിയിൽ രജിസ്റ്റർ ചെയ്ത് 15 .01.1990 മുതൽ കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിച്ചു വരുന്ന, കേരളത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ പ്രസ്ഥാനമാണ് മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ (മലബാർ മിൽമ). നിരവധി പ്രതിസന്ധികൾക്കിടയിൽ 144 ക്ഷീര സംഘങ്ങളും പതിനായിരത്തിൽ താഴെ മാത്രം ക്ഷീര കർഷകരും ശരാശരി 57000 ലിറ്റർ പ്രതിദിന പാൽ സംഭരണവുമായി പ്രവർത്തനമാരംഭിച്ച മലബാർ മിൽമ ഇന്ന് 1171 അംഗ സംഘങ്ങളും ഒരു ലക്ഷത്തോളം ക്ഷീര കർഷകരും പ്രതിദിനം ശരാശരി 613467 ലിറ്റർ പാൽ സംഭരണവും, 6,49,942 പാൽ വിൽപ്പനയും പ്രതിവർഷം 1622 കോടി വിറ്റുവരവുമുള്ള ക്ഷീര സഹകരണ പ്രസ്ഥാനമായി വളർന്നത് കേരളത്തിന്റെ ക്ഷീര വികസന മേഖലയിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട മഹത്തായ ഒരു നേട്ടമാണ്. ആരംഭകാലത്ത് ലയിക്കാൻ എതിർപ്പ് കാണിച്ചിരുന്ന മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലാ മിൽക്ക് യൂണിയനുകളും ആനന്ദ് മാതൃകായോടുള്ള പരമ്പരാഗത ക്ഷീര സംഘങ്ങളുടെ എതിർപ്പും സംസ്കരണ സൗകര്യങ്ങളുടെ കുറവും, പാൽ ക്ഷാമവും, പാൽ എളുപ്പത്തിൽ കേടാവുന്ന അവസ്ഥയും, ഉൽപ്പന്നം നെയ്യ് മാത്രമാണെന്നുള്ള പരിമിതിയും, ഓപ്പറേഷൻ ഫ്ലഡ് പദ്ധതിയിൽ പരിഗണന ലഭിക്കാതിരുന്നതടക്കമുള്ള എല്ലാ പ്രതിസന്ധികളെയും ഊർജ്ജമാക്കിക്കൊണ്ട് 2002 വരെയും സാമ്പത്തികമായും സംഘടിതമായും വ്യക്തമായ സ്വിസ് മേൽനോട്ടത്തിൽ പ്രവർത്തിച്ചുപോന്ന മലബാർ മേഖല യൂണിയൻ നിലവിൽ കേരളത്തിലെ ഏറ്റവും കൂടുതൽ ക്ഷീര കർഷകരും, ക്ഷീര സംഘങ്ങളും, പാൽ സംഭരണവും, വിപണനവും, ഉൽപ്പന്നങ്ങളും, വരുമാനനവുമുള്ള ദേശീയ ശ്രദ്ധയാകർഷിക്കുന്ന നേട്ടങ്ങൾ കരസ്ഥമാക്കിയ മേഖലാ യൂണിയനായി വളർന്നത് മികച്ച മാനേജ്‌മന്റ് വൈദഗ്ധ്യവും പൊഫഷണൽ സാംപീപനങ്ങളും വേറിട്ട പ്രവർത്തനങ്ങളും കൊണ്ടാണ്.

1989.മലബാര്‍ മില്‍മ

ഉത്തര കേരള ഡയറി പ്രോജക്ടിന്റെ ഭാഗമായി 1989-ല്‍ രൂപീകരിച്ച മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ അഥവാ മലബാര്‍ മില്‍മ സ്വിസ് പാരമ്പര്യത്തിന്‍റെയും എസ്.ഡി.സി നല്‍കിയ സാമ്പത്തിക സഹായത്തിന്‍റെയും ഓര്‍മ്മപ്പെടുത്തലാണ്.
2002 വരെയും സാമ്പത്തികമായും സംഘടിതമായും വ്യക്തമായ സ്വിസ്സ് മേല്‍ നോട്ടത്തില്‍ സഞ്ചരിച്ച മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍ അതിനു ശേഷം ഏറ്റവും കൂടുതല്‍ ക്ഷീരകര്‍ഷകരും, ക്ഷീര സംഘങ്ങളും, പാല്‍ സംഭരണവും, വിപണനവും, വരുമാനവുമുള്ള മേഖലാ യൂണിയനുകളില്‍ ഒന്നായി വളരുകയായിരുന്നു. പിന്നീട് സംസ്ഥാനത്തെ മികച്ച ക്ഷീര കര്‍ഷക സൗഹൃദത്തിന്റെ മാതൃകയായി 6 ജില്ലകളിലേയ്ക്കു വ്യാപിച്ച മലബാര്‍ മില്‍മയുടെ ഈ ജൈത്ര യാത്രയുടെ തുടക്കം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.

പ്രതിസന്ധികള്‍

ലയിക്കാന്‍ എതിര്‍പ്പ് കാണിച്ചിരുന്ന മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലാ മില്‍ക്ക് യൂണിയനുകളും, ആനന്ദ് മാതൃകയോടുള്ള പരമ്പരാഗത ക്ഷീര സംഘങ്ങളുടെ എതിര്‍പ്പും, സംസ്കരണത്തിന് സൗകര്യമില്ലെന്നതും, പാല്‍ ക്ഷാമവും, പാല്‍ കേടാകുന്ന അവസ്ഥയും, ഉല്‍പ്പന്നം നെയ്യ് മാത്രമാണെന്ന പരിമിതിയും, ഓപ്പറേഷന്‍ ഫ്ളഡ് പദ്ധതിയുടെ തീര്‍ത്തുമുള്ള അവഗണനയുമടക്കം മലബാര്‍ മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ തുടക്ക കാലത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ ഏറെയാണ്. എന്നാല്‍ മികച്ച ഏകോപനത്തിലൂടെ പതിയെ പ്രതിസന്ധികള്‍ ഓരോന്നും ശക്തിയാക്കി മാറ്റിയ മലബാര്‍ മില്‍മയുടെ വളര്‍ച്ചയുടെ പടവുകള്‍ ഇന്ന് ചരിത്രമാണ്.

  • ഉൽപ്പാദന, സംഭരണ തലങ്ങളിൽ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി സഞ്ചരിക്കുന്ന 14 പാൽ പരിശോധനാ ലാബുകൾ.
  • ഗ്രാമതല പ്രവർത്തകർ വഴി അകിടുവീക്ക നിയന്ത്രണ പദ്ധതി.
  • ബയോഗ്യാസ് പ്ലാന്റിനും, കാലിത്തൊഴുത്തിനും, സ്റ്റീൽ പാൽ പാത്രങ്ങൾക്കും കർഷകർക്ക് ധനസഹായം.
  • അണുഗുണ നിലവാര പരിശോധനാ സൗകര്യം ഒരുക്കുന്നതിനും, സെൻട്രിഫ്യൂജുകൾക്കും, പാൽക്യാനുകൾക്കും ക്ഷീര സംഘങ്ങൾക്ക് ധനസഹായം.
  • ക്ഷീര സംഘങ്ങളിൽ പാൽ ശീതീകരിക്കുന്നതിനായി ബൾക്ക് മിൽക്ക് കൂളറുകൾ.
  • 62 ക്ഷീര സംഘങ്ങൾക്ക് അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ അംഗീകാരം.
മറ്റ് ക്ഷേമപ്രവർത്തനങ്ങൾ
  • സ്വന്തമായി വീടില്ലാത്ത തെരഞ്ഞെടുത്ത വിധവകളായ ക്ഷീരകർഷകർക്ക് 5 ലക്ഷം രൂപ ഭവന നിർമ്മാണ ധനസഹായം.
  • ക്ഷീരകർഷകരുടെ 18 വയസ്സിൽ താഴെയുള്ള ടൈപ്പ്-1 പ്രമേഹ രോഗികളായ മക്കൾക്ക് ചികിത്സാസഹായം.
  • കർഷകർക്ക് ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ പേരിൽ ക്ഷീരസുകന്യ പദ്ധതി.
  • ക്ഷീരസംഘങ്ങളുടെ കെട്ടിടങ്ങൾ, ഉപകരണങ്ങൾ, ഗോഡൗണുകൾ എന്നിവയ്ക്ക് സൗജന്യ ഇൻഷൂറൻസ് പരിരക്ഷ.
  • ക്ഷീരസംഘങ്ങളുടെ കെട്ടിട നിര്‍മ്മാണത്തിനും, അറ്റകുറ്റ പണികള്‍ക്കും, സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും ധനസഹായം.

കണ്ണൂര്‍ ജില്ലയിലെ മലയോര ഡെയറിയില്‍ ഏകദേശം 13 കോടി രൂപ ചിലവഴിച്ചു ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്ത UHT പാല്‍ സംസ്ക്കരണ ശാല, കോഴിക്കോട് ഡെയറിയിലെ പൂര്‍ണ യന്ത്രവല്‍കൃത ഐസ്ക്രീം സംസ്ക്കരണ സംവിധാനം, വയനാട് ഡെയറിയിലെ പേഡ നിര്‍മ്മിക്കാനുള്ള യന്ത്രവല്‍കൃത സംവിധാനം, കണ്ടെന്‍സ്ഡ് പാല്‍ സംസ്ക്കരണ ശാല, വെണ്ണ നിര്‍മ്മാണ യന്ത്രം, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണശാല, ക്ഷീര സംസ്കരണശാല, കൂടാതെ ഇതിനെയെല്ലാം ഏകോപിപ്പിക്കുന്ന ലളിതമായ ആശയ വിനിമയത്തിനായി യൂണിയനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 54 ഓളം ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത Cloud based സോഫ്റ്റ് വെയറുകൾ, മില്‍മ ഷോപ്പികള്‍, ഗള്‍ഫ് മേഖലകളിലേയ്ക്കുള്ള കയറ്റുമതി, ഫ്ളൈറ്റ് കാറ്ററിംഗ്, ഓണ്‍ലൈന്‍ വിപണനം, KSRTC യും KTDC യുമായി ചേര്‍ന്നുള്ള മാര്‍ക്കറ്റിംഗ് പദ്ധതികള്‍, വാഹനവും ഫ്രീസറുമായി ഉള്‍നാടുകളില്‍ ഉത്പ്പന്നങ്ങള്‍ എത്തിക്കുന്ന വനിതാ ഗ്രാമതല പ്രവര്‍ത്തകര്‍ എന്നിവ ഉള്‍പ്പെടുന്ന വലിയൊരു ഉത്പ്പാദന-വിതരണ ശൃംഖലയാണിന്നു മലബാര്‍ മേഖല യൂണിയന്‍.
ടെക്നോളജിയോട് ഒപ്പം നില്‍ക്കുകയും അനുദിനം നവീകരിക്കപ്പെടുകയും ചെയ്യുമ്പോഴും ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പാല്‍ വില കര്‍ഷകനു നല്‍കുകയും, പ്രത്യക്ഷമായും പരോക്ഷമായും ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് ഉപജീവനമാകുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമാണിന്ന്.
രൂപീകരിക്കപ്പെട്ട കാലം മുതല്‍ ക്ഷീര കര്‍ഷകന്റെ ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ഉത്തരകേരള ക്ഷീര പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം നിറവേറ്റി പോരുന്ന മലബാര്‍ മില്‍മ ഇന്ന് ക്ഷീര സഹകരണ മേഖലയിലെ വേറിട്ട മാതൃകയാണ്. പാല്‍ നുരയുടെ രുചിഭേദങ്ങള്‍ കൊണ്ട് മലയാളിയുടെ സ്വന്തം സ്വാദായി മാറിയ മലബാര്‍ മില്‍മ പാല്‍ ഉല്‍പ്പാദകരുടെ സമ്പല്‍സമൃദ്ധി ഉപഭോക്തൃ സംതൃപ്തിയിലൂടെ എന്ന ആശയം ഓരോ നിമിഷവും മുറുകെപ്പിടിക്കുന്നു.

ഒറ്റനോട്ടത്തിൽ
രജിസ്റ്റര്‍ ചെയ്ത തീയ്യതി 29/06/1989
പ്രവര്‍ത്തനം ആരംഭിച്ച തീയ്യതി 15/01/1990
ഡെയറി പ്ലാന്‍റുകളുടെ എണ്ണം 6
സെന്‍ട്രല്‍ പ്രോഡക്റ്റ്സ് ഡെയറി 1
റോ മിൽക്ക് റീലോഡിങ് സെന്ററുകളുടെ എണ്ണം 2
സംഭരണ, ഇന്‍പുട് സെന്‍ററുകളുടെ എണ്ണം 10
മാര്‍ക്കറ്റിംഗ് ഡിപ്പോകളുടെ എണ്ണം 7
മാനവ വിഭവ ശേഷി വികസന കേന്ദ്രങ്ങളുടെ എണ്ണം 1
അസംസ്കൃത പാല്‍ പ്രതിദിന ശരാശരി (2024-2025) 6,51,339 ലിറ്റര്‍
യുണിയനിലേക്കു പാല്‍ നല്‍കുന്ന ക്ഷീരകര്‍ഷകരുടെ എണ്ണം (2024-2025) 77,750
പ്രതിദിന പാല്‍ സംസ്കരണ ശേഷി (2024-2025) 9.75 ലക്ഷം
പ്രതിദിന ഗ്രാമീണ പാല്‍ ശീതീകരണ ശേഷി (2023-2024) 9.0 ലക്ഷം